”പരാജയപ്പെട്ട സിനിമക്ക് പൈസ പോലും വാങ്ങിയില്ല, മുഴുവൻ ശമ്പളവും കൊടുക്കാതെ ഡബ്ബ് ചെയ്യാതെയും പ്രൊമോഷന് വരാതെയും ഇരിക്കുന്ന താരങ്ങൾക്ക് സംയുക്ത ഒരു പാഠപുസ്തകം ആണ്”; അനുഭവം തുറന്ന് പറഞ്ഞ് സാന്ദ്ര തോമസ്| Sandra Thomas| Samyuktha
നടി സംയുക്തയുമൊന്നിച്ചുള്ള തന്റെ നല്ല അനുഭവങ്ങൾ തുറന്ന് പറഞ്ഞ് നിർമ്മാതാവ് സാന്ദ്ര തോമസ്. പന്ത്രണ്ടു വർഷത്തെ തന്റെ സിനിമ അനുഭവത്തിൽ എന്നും നന്ദിയോടെ ഓർക്കുന്ന ഒരാളാണ് നടി സംയുക്തയെന്നാണ് സാന്ദ്ര തോമസ് പറയുന്നത്. സാന്ദ്ര തോമസ് നിർമ്മിച്ച എടക്കാട് ബെറ്റാലിയൻ എന്ന സിനിമയിൽ സംയുക്തയായിരുന്നു നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്.
എന്നാൽ തിയറ്ററുകളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ‘എടക്കാട് ബറ്റാലിയൻ’ എന്ന സിനിമയിൽ സംയുക്തയ്ക്ക് മുഴുവൻ പ്രതിഫലവും നൽകാൻ കഴിഞ്ഞില്ല. ചിത്രം വിജയിക്കാതിരുന്ന സാഹചര്യത്തിൽ അവർ ബാക്കി പ്രതിഫലം വേണ്ടെന്നു വച്ചെന്ന് സാന്ദ്ര തോമസ് പറയുന്നു. ബൂമറാങ് സിനിമയുടെ പ്രമോഷന് വരാതിരുന്നതിന്റെ പേരിൽ സംയ്കുതയുടെ പേരിൽ വലിയ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സാന്ദ്രയുടെ വെളിപ്പെടുത്തൽ.
‘‘ഞാൻ നിർമിച്ച ‘എടക്കാട് ബറ്റാലിയൻ’ എന്ന സിനിമയിൽ നായികയായിരുന്ന സംയുക്തയ്ക്ക് സിനിമ റിലീസ് ആകാറായിട്ടും പ്രതിഫലത്തിന്റെ 65 ശതമാനമേ നൽകാൻ കഴിഞ്ഞിരുന്നുള്ളൂ, സംയുക്തയോട് അതേക്കുറിച്ച് പറഞ്ഞപ്പോൾ ‘അതിനെന്താ ചേച്ചി നമ്മുടെ സിനിമയല്ലേ, ഒരു കുഴപ്പവുമില്ല’ എന്നാണു പറഞ്ഞത്. സിനിമ വിജയിക്കാതെ വന്നപ്പോൾ സംയുക്ത പറഞ്ഞത് ‘ബാക്കി പ്രതിഫലം വേണ്ട, എത്ര നിർബന്ധിച്ചാലും പണം വാങ്ങില്ല. നമുക്ക് അടുത്തൊരു അടിപൊളി പടം ചെയ്യാം’ എന്നാണ്.
മുഴുവൻ ശമ്പളവും കൊടുക്കാതെ ഡബ്ബ് ചെയ്യാതെയും പ്രൊമോഷന് വരാതെയും ഇരിക്കുന്ന താരങ്ങൾക്ക് സംയുക്ത ഒരു പാഠപുസ്തകം ആണെന്നാണ് സാന്ദ്രയുടെ അഭിപ്രായം. എടക്കാട് ബെറ്റാലിയന്റെ സെറ്റിൽ വെച്ചാണ് സാന്ദ്ര ആദ്യമായി സംയുക്തയെ കാണുന്നത് തന്നെ. പക്ഷേ ചിത്രീകരണം തുടങ്ങി അവസാനിക്കുന്നത് വരെ ഇവർ തമ്മിൽ വളരെ നല്ല സൗഹൃദത്തിലായിരുന്നു.
ഷൂട്ടിങ് തുടങ്ങി 20 ദിവസം കഴിഞ്ഞപ്പോൾ സിനിമയിലെ കല്യാണ സീനിലേക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ തനിക്കൊരു മേക്കപ്പ് ആർട്ടിസ്റ്റിനെ വേണമെന്ന് സംയുക്ത ആവശ്യപ്പെട്ടു. സാന്ദ്ര അത് ചെയ്ത് കൊടുക്കുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം ലൊക്കേഷനിൽ ചെന്നപ്പോൾ സംയുക്ത സാന്ദ്രയോട് നന്ദി പറയുകയാണ് ചെയ്തത്. സാന്ദ്രയെ സംബന്ധിച്ചിടത്തോളം അതൊരു അത്ഭുതമായിരുന്നു. ആരും അങ്ങനെ നന്ദിയൊന്നും പ്രകടിപ്പിക്കാറില്ലെന്നാണ് സാന്ദ്ര പറയുന്നത്.
”മാസങ്ങൾ കഴിഞ്ഞു സിനിമ റിലീസിനോട് അടുത്തു. നിശ്ചയിച്ചു ഉറപ്പിച്ച ശമ്പളത്തിന്റെ 65 ശതമാനം മാത്രമേ സംയുക്തയ്ക്കു കൊടുക്കാൻ സാധിച്ചിട്ടൊള്ളു. ഞാൻ സംയുക്തയെ വിളിച്ചു കുറച്ചു സമയം ആവശ്യപ്പെട്ടു. ഒരു മടിയും പറയാതെ ‘‘അതിനെന്താ ചേച്ചി നമ്മുടെ സിനിമയല്ലേ, കുഴപ്പമില്ല’’ എന്നായിരുന്നു മറുപടി. സിനിമ റിലീസായി രണ്ടാമത്തെ ദിവസം സംയുക്ത എനിക്കൊരു മെസ്സേജ് അയച്ചു. ‘‘ചേച്ചി നമ്മുടെ സിനിമ അത്ര വിജയിച്ചില്ല എന്നെനിക്കറിയാം. ചേച്ചിക്ക് സാമ്പത്തികമായി നമ്മുടെ സിനിമ ഗുണം ചെയ്തിട്ടുണ്ടാവില്ല. അതുകൊണ്ടു എനിക്ക് തരാനുള്ള ബാലൻസ് പൈസ എനിക്ക് വേണ്ട. ചേച്ചി എത്ര നിർബന്ധിച്ചാലും അത് ഞാൻ വാങ്ങില്ല. നമുക്ക് അടുത്തൊരു അടിപൊളി പടം ഒരുമിച്ചു ചെയ്യാം.’’ ആ കുട്ടിയുടെ വലിയ മനസ്സിനു മുന്നിൽ എനിക്ക് തലകുനിക്കേണ്ടി വന്നു.
മുഴുവൻ ശമ്പളവും കൊടുക്കാതെ ഡബ്ബ് ചെയ്യാതിരിക്കുകയും പ്രമോഷന് ഇറങ്ങാതെ ഇരിക്കുകയും ചെയ്യുന്ന എല്ലാ ചേട്ടന്മാർക്കും ചേച്ചിമാർക്കും സംയുക്ത ഒരു പാഠപുസ്തകം ആണ്. പടം വിജയിച്ചാലും പരാജയപ്പെട്ടാലും അത് ഒരുപോലെ ബാധിക്കുന്നത് നിർമാതാവിന് മാത്രമായിരിക്കും. കാരണം പരാജയം ആണെങ്കിൽ എല്ലാവരും അവനവന്റെ പൈസ വാങ്ങി പോക്കറ്റിൽ ഇട്ടിട്ടുണ്ടാവും. ഒരു വർഷം മുന്നൂറിൽ കൂടുതൽ ചിത്രങ്ങൾ ഇറങ്ങുന്ന കേരളത്തിൽ വിജയിക്കുന്നത് വെറും 5 ശതമാനം ചിത്രങ്ങൾ മാത്രമാണ്. ഇതിന്റെയൊക്കെ നിർമാതാക്കളെ നിലനിർത്തികൊണ്ടുപോകാൻ ഇതുപോലെയുള്ള നടീനടന്മാർ മലയാളസിനിമക്ക് ആവശ്യമാണ്. ഇത് എന്റെ ഒരു അനുഭവം ആണ്….ഇപ്പോൾ പറയണമെന്ന് തോന്നി, പറഞ്ഞു. അത്രേ ഉള്ളു”- സാന്ദ്രയുടെ വാക്കുകൾ.