“ബീഫ് ഇഷ്ടമുള്ളവർക്ക് കഴിക്കാം. നല്ല ഭക്ഷണമാണ്. പോത്ത്, എരുമ, കാള ഇതിനെ വിൽക്കാം, കഴിക്കാം. പശുവിനെ ഒഴിവാക്കാവുന്നതാണ്: നടൻ കൃഷ്ണകുമാർ|Krishnakumar| sindhu krishnakumar
നടൻ കൃഷ്ണകുമാർ പശുക്കൾക്കൊപ്പം നിൽക്കുന്ന ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് നേരത്തെ വാർത്തയായിട്ടുണ്ടായിരുന്നു. എന്നാലിപ്പോൾ ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കൃഷ്ണകുമാറിന്റെ ഭാര്യയും മുൻ നടിയുമായ സിന്ധു കൃഷ്ണകുമാർ. ഈ ചിത്രം പോസ്റ്റ് ചെയ്തത് കണ്ടപ്പോൾ തന്നെ ട്രോളുകൾ വരും എന്ന് പ്രതീക്ഷിച്ചുവെന്നാണ് സിന്ധു പറയുന്നത്.
“കിച്ചു ബെംഗളൂരുവിൽ പോയപ്പോൾ എടുത്ത ഫോട്ടോയാണ് അത്. കുറേ മാധ്യമങ്ങളിൽ അത് വാർത്തയായി. രസകരമായ ഏറെ ട്രോളുകളാണ് വന്നത്. ഇത് കാണുമ്പോൾ കിച്ചു എങ്ങനെയാണ് പ്രതികരിച്ചത് എന്ന് അറിയാനുള്ള
ആകാംക്ഷയുണ്ടാകില്ലെ?, അതിനെക്കുറിച്ചും. ‘ചാണകം’ എന്നൊക്കെ ആളുകൾ പറയുന്നതിൽ എന്താണ് തോന്നുന്നത് എന്ന് നമ്മുക്കറിയമല്ലോ എന്ന് പറഞ്ഞാണ് സിന്ധു കൃഷ്ണകുമാറിൻറെ പ്രതികരണം തേടുന്നത്.
എന്നാൽ മുൻപ് കോൺഗ്രസ് നേതാവ് കെ കരുണാകരൻ കാർട്ടൂണുകൾക്കെതിരെ പറഞ്ഞത് തന്നെയാണ് തനിക്കും പറയാനുള്ളത് എന്നാണ് കൃഷ്ണകുമാർ പറയുന്നത്. ഇത്തരം ട്രോളുകൾ കുപ്രസിദ്ധിയാണ് ഉണ്ടാക്കാൻ ശ്രമിക്കുന്നത്. എന്നാൽ അതിലെ കു മാറ്റിയാൽ അത് പ്രസിദ്ധിയായില്ലെ എന്നാണ് പണ്ട് കരുണാകരൻ പറഞ്ഞത്. നമ്മളെ പ്രസിദ്ധരാക്കുന്നതിൽ ട്രോളന്മാർക്ക് പങ്കുണ്ടെന്നും കൃഷ്ണകുമാർ പറയുന്നു.
പശുക്കളെക്കാളും എനിക്കിഷ്ടം തോന്നിയത് ട്രോൾ ചെയ്ത സഹോദരങ്ങളെയാണ്. അവർ പാട്ടൊക്കെ എഴുതിയിട്ടുണ്ട്. മകൾ ബീഫ് ഇഷ്ടമാണല്ലോ എന്ന് പറഞ്ഞിരുന്നല്ലോ എന്ന പോസ്റ്റിന് വന്ന ഒരു ട്രോളിന് ബീഫ് താനും ഒരിക്കൽ കഴിച്ചിരുന്നുവെന്നും പ്രായമായപ്പോൾ നിർത്തിയതാണെന്നും കൃഷ്ണകുമാർ പറയുന്നു. രാജ്യത്ത് ബീഫൊന്നും നിരോധിച്ചിട്ടില്ല. ബീഫിനെക്കുറിച്ച് തെറ്റായ പ്രചരണങ്ങൾ വന്നു. അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യമാണ് നമ്മുടെത്. നിങ്ങൾ പ്രതികരിക്കണം. എന്നെ കണ്ടാൽ ആ തെറി പറഞ്ഞത് ഞാനാണെന്ന് പറയണം, എനിക്ക് ആരോടും ദേഷ്യം തോന്നില്ല. ഞാൻ എല്ലാം ലൈറ്റായി കാണും.
ഞാൻ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ അഹാന ഒരിക്കൽ ബീഫ് ഉലത്തിയതാണ് ഇഷ്ടം എന്ന് പറഞ്ഞിരുന്നെന്നും. അതാണ് ട്രോളിന് കാരണമായതെന്നും സിന്ധു കൃഷ്ണ കുമാറിനോട് ഈ സമയം പറഞ്ഞു. ഇതിനോട് കൃഷ്ണ കുമാർ പ്രതികരിച്ചത് ഇങ്ങനെയാണ്.
“ബീഫ് ഇഷ്ടമുള്ളവർക്ക് കഴിക്കാം. നല്ല ഭക്ഷണമാണ്. പോത്ത്, എരുമ, കാള ഇതിനെ വിൽക്കാം, കഴിക്കാം. പശുവിനെ ഒഴിവാക്കാവുന്നതാണ്. ഇത് രാഷ്ട്രീയപരമോ മതപരമോ അല്ല, ഭക്ഷണത്തിനെന്ത് രാഷ്ട്രീയം” – കൃഷ്ണകുമാർ വീഡിയോയിൽ പറയുന്നു.